Violet
Imagination & Dreams
Thursday, 30 April 2015
P-12 പ്രതീക്ഷകൾ
ഓരോ അസ്തമയങ്ങളും ,
ഓരോ ഉദയങ്ങളാണ്.
പ്രതീക്ഷകളും.
31.04.2015
Wednesday, 29 April 2015
P11- പിണക്കം
കാറ്റിനോട് പിണങ്ങി
ഒന്നു പൊട്ടികരയാൻ
വിതുന്പി നിൽക്കുന്നുണ്ട്
മുഖം കറുപ്പിച്ച്, ദു:ഖാ -
ർത്തയായി, ഒരു മഴമേഘം.
- 29.04.2015
Tuesday, 28 April 2015
P10 - വഞ്ചകൻ
കര, ഒരു വഞ്ചകനാ-
ണെന്നു തോന്നുന്നു...
ചുംബിക്കാനെത്തുന്ന തിരയെ
കടൽ വലിച്ചു മാറ്റുന്നത്
അതുകൊണ്ടാവാം.
- 28.04.2015
Wednesday, 22 April 2015
P9 - ആത്മഹത്യ
വിണ്ണിനോട് വിട്ടുപിരിഞ്ഞ
വിഷമം കൊണ്ട്
ഓരോ മഴത്തുള്ളിയും
ഭൂമിയിൽ സ്വയം
തലതല്ലി ചാകുന്നു.
- 23.04.2015
Tuesday, 21 April 2015
P8 - ഒരു തോൽവിയുടെ കഥ
ഒരു സുഹൃത്ത് പറഞ്ഞു,
കാമുകിയുടെ കല്യാണത്തിന് പോയി
ഉപ്പ് വിളന്പുന്നത് ഒരു സുഖമാണ്,
സെന്റിമെന്റ്സ് വർക്കൌട്ട് ആകുമത്രേ !
ഒന്നു പരീക്ഷിച്ചു കളയാം
ഞാനും തീരുമാനിച്ചു.
തേങ്ങാക്കുല !
അവിടെയും കാറ്ററിംഗ് പിള്ളേർ
അവളെന്നെ വീണ്ടും തോൽപ്പിച്ചു!
- 22.04.2015
P7 - മഴനൂൽ
മഴയുടെ വെളുത്ത നൂലിൽ
കോർത്തിട്ടുണ്ട്
ഇടതടവില്ലാതെ പെയ്തു -
തോരാൻ, നീ തന്ന -
വിതുന്പുന്ന ഓർമ്മകൾ
- 21.04.2015
Monday, 20 April 2015
P6 - മഴവില്ല്
കുന്നിന്റെ നെറുകയിൽ,
വിണ്ണിന്റെ ഓരത്ത്,
സൂര്യന് മഴയിലുണ്ടായ
അവിഹിത ഗർഭം,
നിറങ്ങളുടെ രാജകുമാരി.
20.04.2015
Sunday, 19 April 2015
P5 - വിരഹം
ഇന്നലെ പൂത്ത
നിശാഗന്ധികളുടെ സുഗന്ധം
ഹൃദയ ധമനികളിൽ
ഓർമ്മകളുടെ
ലഹരി പകരവേ,
ഊർന്നു വീണ മഴക്കിന്നും
അവളുടെ വള കിലുക്കത്തിന്റെ
താളവും,ശൃംഗാര ഭാവവും.
- 19.4.2015
P4 - തേയ്മാനം
പരസ്പരം തേഞ്ഞു തീരാനായ്
കല്ലും കത്തിയും ഇടയ്കിടെ
പരിചയം പുതുക്കുന്നു.
എന്നെയും അവളെയും പോലെ.
- 19.04.2015
P3 - പുഷ്പാഞ്ജലി
ഇനി ഞാനിഹ എന്തു ചെയേണ്ടു
മമ കാമിനി നീ ഉണർന്നുവല്ലോ!
ലോചനങ്ങളിലെൻ ചുംബനം വാങ്ങുവാൻ
സഖി നീയെന്തേ കാത്തതില്ല!
മാരുതൻ വന്നു നിൻ മുടി -
തുന്പുലച്ചിടും മുൻപേ,
അരുണൻ വന്നു നിൻ മേനി -
പുണർന്നിടും മുൻപേ,
തൊടിയിലെ പനിനീരലർ നിന്നിൽ -
തൻ സുഗന്ദം തൂകും മുൻപേ,
രാവ് തീരും മുൻപേ,
പൌർണമി മായും മുൻപേ,
നിന്നിലെയോരോ ഇതളിലും,
മൃദുവായ് നൽകിടാം,
ഇനിയുള്ള കാലമത്രയും ഞാൻ എന്റെ
ഹൃത്തിന്റെ പുണ്യമാം സ്നേഹപുഷ്പാഞ്ജലി.
P2 - ഇര
കൊന്നുതള്ളിയ എന്റെ പ്രണയമേ,
ഞാൻ ഇനിയും മരിച്ചിട്ടില്ല.
നിനക്ക് കൊത്തിപറിക്കാൻ
ഒരൽപം ജീവൻ എന്നിലി-
നിയും ബാക്കിയുണ്ട്.
- 10.3.2015
Friday, 17 April 2015
P1 - വേർപാട്
തിരയാടി തകർത്ത
കടൽ പോലെ
പ്രക്ഷുബ്ധമായിരുന്നു
ഞാനും എന്റെ മനസ്സും.
ഉള്ളിന്റെയുള്ളിലായ്
വീണ്ടുമൊരു മന്ത്രണം,
"കാത്തിരിക്കൂ, നിനക്കു-
വേണ്ടിയൊരു മഴയായ്,
ഞാനിനിയും പൊഴിയാം.."
- 17.04.2015
Newer Posts
Home
Subscribe to:
Comments (Atom)